Saturday, April 12, 2014

Don’t ask any old block for directions

                        മുപ്പത്തി ഏഴു ഡിഗ്രിയെങ്കിലും ചൂടുള്ള കാലാവസ്ഥയാണ് ഇവിടെ. എന്റെ കടമുറിയിലെ ഫാന്‍ താഴേക്ക് തള്ളി വിടുന്നത് അതിലും കൂടിയ ചൂടായിരുന്നു .കറന്റ്‌ പോയാല്‍ ഞാന്‍ വിയര്ത്തൊലിച്ച് വേരുതെയിരിക്കെണ്ടിവരും. ഇന്ന് നേരത്തെ കടയില്‍ നിന്നിറങ്ങണം . ഒരു അഞ്ച് മണിക്കെങ്കിലും....ഞാനൊരു യാത്രക്ക് തയ്യാറെടുക്കുകയാണ്..വിചിത്രമായ ഒരു യാത്ര .....
                                              


                           രാവിലെ മുതല്‍ ബൈക്ക് ചില അസ്വസ്ഥതകള്‍ കാണിച്ചു തുടങ്ങിയിരുന്നു. ചെയ്നിനു എന്തെങ്കിലും തകരാറുണ്ടോ.... ടയര്‍ വല്ലാതെ പുളയുന്നതു പോലെ. ചെറിയ ജംഗ്ഷനില്‍ നിന്നും വലത്തോട്ടുതിരിഞ്ഞതുംവല്ലാത്തൊരു ശബ്ദത്തോടെ പിന്നിലെ ടയര്‍ നിശ്ചലമായി. ഇടതു വശത്തെ ചരലില്‍ വണ്ടി പാളി നിന്നു..... തൊട്ടടുത്ത കടയിലുള്ളവര്‍ ശബ്ദം കേട്ട് ഓടി വന്നു. സത്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് എനിക്കൊട്ടും മനസ്സിലായില്ല . മറ്റുള്ളവര്‍ എന്നോട് അടുത്തുള്ള വര്ക്ക്ശ‌ ഷോപ്പില്‍ പോകാന്‍ പറഞ്ഞെങ്കിലും ഞാന്‍ പെട്ടെന്ന് തന്നെ എന്റെ ജോലി തുടങ്ങി. ചെയിന്‍ അഴിഞ്ഞു ബോക്സിനും കോണ്സെങറ്റിനും ഇടയിലേക്കായി കിടക്കുന്നു എന്ന് കണ്ടു....ഭാഗ്യം ....... കൈ നിറയെ ഗ്രീസും ഓയിലും മണ്ണും ചേര്ന്ന്് വൃത്തികേടായെങ്കിലും എല്ലാം വീണ്ടും പഴയപടി ശരിയാക്കാന്‍ എനിക്ക് തന്നെ സാധിച്ചു. 




                            സത്യത്തില്‍ വല്ലത്തോരഭിമാനം തോന്നി. ഇങ്ങനെ തന്നെ ആയിരിക്കണം ഈ യാത്രയില്‍ ഞാന്‍ ചേരേണ്ടത് . (ഇത്രയും വലിച്ചു നേടിയതിനു ക്ഷമിക്കണം. ) ഒന്പതതു മാസം കൊണ്ട് ഇന്ത്യാ മഹാരാജ്യത്തിന്റെ ഏറെക്കുറെ നല്ലൊരു പങ്കും ഒരു ബൈക്കില്‍ ചുറ്റി സഞ്ചരിച്ച പി ജി ടെന്സിംനഗിന്റെ don’t ask any old block for directions എന്ന പുസ്തകം വായിക്കാനാണ് എന്റെ ഈ യാത്ര ..ഏതെങ്കിലും ഏകാന്തതയുടെ കോണില്‍ നിന്നിതു വായിക്കണം എന്നെനിക്കു നിര്ബ ന്ധമുണ്ടായിരുന്നു .അതിനായി തിരഞ്ഞെടുക്കുന്ന സ്ഥലം തീര്ച്ചdയായും പുസ്തകത്തോടും നീതി പുലര്ത്തകണം എന്നൊരു വാശി . കയ്യിലുള്ള ചെറിയ കഷ്ണം തുണിയില്‍ തുടച്ചിട്ടും വൃത്തിയാവാത്ത കൈ കൊണ്ട് ഒന്നാമത്തെ പേജു തുറക്കുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരാനന്ദം ഞാനനുഭവിക്കുന്നുണ്ടായിരുന്നു............ചിലപ്പോള്‍ അദ്ദേഹവും ......
                                       




                            കേരള കേഡറില്‍ ഒരു ഐ എ എസ് ഉദ്യോഗസ്ഥനായിരുന്നു പി ജി ടെന്സിം.ഗ് കൃത്യമായി പറഞ്ഞാല്‍ 1986 ബാച്ചില്‍ .വിവിധ ജില്ലാ ഭരണകൂടങ്ങളിലും ഐ ടി ,വിദ്യാഭ്യാസം ,മത്സ്യബന്ധനം ,ഗതാഗതം തുടങ്ങിയ വകുപ്പുകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട് .രണ്ടു പതിറ്റാണ്ടുകള്‍ നീണ്ട ഈ സേവന കാലയളവിനേക്കാള്‍ 2008 ലെ സ്വയം വിരമിക്കലിന് ശേഷം അദ്ദേഹം നടത്തിയ സാഹസിക യാത്ര ഓര്മിവക്കപ്പെടുന്നത് തന്നെയായിരിക്കും .പുസ്തകത്തിന്റെ അവസാന താളുകളില്‍ അദ്ദേഹം കുറിച്ചിട്ടത്‌ പോലെ .....


                                          വിചിത്രനായ ഒരു മനുഷ്യനോടോത്തു ചിലവഴിക്കുക ഏറെക്കുറെ അസ്വാദ്യ്പൂര്വമായിരിക്കുമെന്നു പുസ്തകം എന്നെ പഠിപ്പിക്കാന്‍ തുടങ്ങിയിരുന്നു .യഥാര്ത്ഥ ത്തില്‍ ടെന്സിങ്ങിനു യാത്ര കേവലാനന്ദം മാത്രമായിരുന്നില്ല . അദ്ധേഹത്തിന്റെ ഭാഷയില്‍ ധ്യാനാത്മക ദേശാടനം .ആണ്.... തിരുവനന്തപുരത്ത് നിന്നും തമിഴ്നാട്‌ ,ആന്ധ്രപ്രദേശ് ഒറീസ്സ വഴി സ്വന്തം നാടായ സിക്കിമിലെക്കും നേപ്പാളിലെ പോഖാര യിലേക്കും പിന്നീട് അവിടെ നിന്നും ഉത്തരാ ഖണ്ഡ് ,ഹിമാചല്‍ പ്രദേശ് ബീഹാര്‍ ജ്ഹര്ഖന്ദ് വടക്ക് കിഴക്കന്‍ മേഖലകളിലേക്കും അവിടെ നിന്നും തിരിച്ചു ബീഹാര്‍ ഛത്തിസ്‌ ഖണ്ഡ് മഹാരാഷ്ട്ര ,മധ്യപ്രദേശ് ആന്ധ്രാ വഴി കേരളത്തിലേക്കും എന്ഫീനല്ഡ് തണ്ടര്‍ ബേര്ഡ്് ബൈക്കില്‍ നടത്തിയ അനുഭവക്കുരിപ്പുകലാണീ പുസ്തകം .
എന്തിനു വേണ്ടി യാത്ര ചെയ്യുന്നു എന്നാ ചോദ്യം തികച്ചും യുക്തി രഹിതമാണ് എന്തിനു വേണ്ടി ജീവിക്കുന്നു എന്നാ ചോദ്യത്തിനുത്തരം കൊടുക്കുന്നത് പോലെ മുട്ട് ന്യായങ്ങള്‍ നിരത്താനോ ഒന്നും അദ്ദേഹം തയ്യാറല്ല .സ്വന്തം വാക്കുകളില്‍ “ഇതെന്റെ സ്വന്തം ചിന്ത പദ്ധതിയാണ് ഇനിയും നിശ്ചയിച്ചിട്ടില്ലാത്ത എങ്ങോട്ടൊക്കെയോ ഉള്ള എന്റെ മാത്രം യാത്ര .മറ്റുള്ളവര്‍ ഇതെങ്ങനെ കാണുമെന്നറിയില്ല എങ്ങനെ കണ്ടാലും എനിക്കൊരു പ്രശ്നവുമില്ല “
ഒരു യാത്രക്കാരന്‍ ...സഞ്ചാരി എങ്ങനെയായിരിക്കണം എന്ന എന്റെ സ്വന്തം വിധി നിര്ണകയത്തോ ട് ടെന്സിം്ഗ് എത്ര യോജിപ്പിലാണെന്നു യാത്രയുടെ തുടക്കം തന്നെ ബോധ്യപ്പെടുത്തി തന്നു .തികച്ചും ഗൌരവത്തോടു കൂടി തന്നെ സമീപിക്കേണ്ട ഒന്നാണോ ജീവിതം ..?വര്ഷംങ്ങള്‍ നീണ്ട ഉത്തരവാദിത്വമുള്ള ജോലി നല്കി യ പുറം പൂച്ചായ ഗൌരവത്തെ കുടഞ്ഞെറിഞ്ഞു നര്മരബോധവും അങ്ങേയറ്റത്തെ നിരീക്ഷണപാട വവും ചേര്ന്നു ള്ള അനുഭവ സാക്ഷ്യങ്ങളുമാണ് ഇതിലുടനീളം ത്രസിച്ചു നില്ക്കുിന്നത് .നിസ്സാരപ്പെട്ട ഒരു യാചകനോ ചായക്കടക്കാരനോ തൂപ്പുകാരനോ പോലീസുകാരനോ ആരോ ആയിക്കൊള്ളട്ടെ നിശിതമായ വിലയിരുത്തലുകളോടെ തികഞ്ഞ വഴക്കത്തോടെ അയാളിലെക്കിറങ്ങി ചെല്ലാന്‍ അസാധാരണ നിരീക്ഷണ പാടവമുള്ള ഒരു സഞ്ചാരിക്കെ സാധിക്കുകയുള്ളൂ .
അഴിച്ചു വെച്ച ബ്യുറോക്രാറ്റ് കുപ്പായത്തിന്റെ ഇസ്തിരി വടിവുകള്‍ ഒട്ടും അലോസരപ്പെടുത്താതെ യാത്രയിലെ മുഷിഞ്ഞ വസ്ത്രങ്ങളും നീട്ടി വളര്ത്തിസയ മുടിയുമായി വഴിയോര ഭക്ഷണ ശാലകളിലും ഹോട്ടലുകളിലും എത്തിച്ചേരുന്ന ഒരാള്ക്ക് ലഭിക്കുന്ന കയ്പുള്ള സ്വീകരണങ്ങളെ മധുരപൂര്വ്വംട തമാശയില്‍ പൊതിഞ്ഞു അവതരിപ്പിക്കുന്നു ഇദ്ദേഹം നമുക്ക് മുന്നിലേക്ക്.
                                                          


                                         ചില നേരങ്ങളില്‍ അദ്ദേഹം കണ്ടെത്തുന്ന വ്യക്തികള്‍ നമ്മളല്ലാതെ മറ്റാര്?....പൊങ്ങച്ച ക്കാരും അഹങ്കാരികളും അധിക പ്രസംഗികളുമായ നമ്മളോരോരുത്തരെയും തികഞ്ഞ പുഛ്‌ചത്തോടെ കൈകാര്യം ചെയ്യുന്നത് സന്തോഷത്തോടെ അനുഭവിക്കുകയല്ലാതെ നിവൃത്തിയില്ല ...
പ്രായപൂര്ത്തി യായവര്ക്ക്ി മാത്രം ആസ്വദിക്കാന്‍ പറ്റുന്ന കാര്യങ്ങളെ പറ്റി പറയുമ്പോള്‍ അത്ര തന്നെ നിഷ്കളങ്കതയും കാത്തു സൂക്ഷിക്കാന്‍ കഴിയുന്നത്‌ അത്ഭുതത്തോടെയല്ലാതെ കാണാന്‍ സാധിക്കില്ല.അതിലുപരി നാണമില്ലാതെ പറയുന്ന ധീരത ഒരുപക്ഷെ നമ്മളെ അമ്പരപ്പിച്ചേക്കാം.



                                    ഇന്ത്യയെന്ന വിശാലതയെ രണ്ടു ചക്രങ്ങള്‍ കൊണ്ട് കീഴടക്കുന്ന ഇദ്ദേഹം എത്തിച്ചേരുന്ന ഹോട്ടല്‍ മുറികളില്‍ സ്വന്തം പേരും അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ഹുയന്സാങ്ങ് , ഇബന്‍ ബത്തൂത്ത തുടങ്ങിയ സഞ്ചാരികളുടെ പേരുകള്‍ എഴുതി വിടുന്നതിന്റെ തമാശ ഒരര്ത്ഥ ത്തില്‍ അംഗീകരിക്ക പ്പെടെണ്ടത് തന്നെ.ഇങ്ങനെ ഒരു യാത്ര നടത്താന്‍ അവരുടെ പിന്ഗാമി എന്നവകാശപെടാന്തി കച്ചും അര്ഹണനായവ്യക്തി തന്നെയാണ് ടെന്സിംെഗ്. കൂടാതെ ഇത്രയേറെ വ്യത്യസ്തതകള്‍ കാത്തു സൂക്ഷിക്കുന്നു ഈ രാജ്യം എന്നത് ഈ പുസ്തകം വായിക്കുന്ന ഏതൊരാള്ക്കും അത്ഭുതത്തിനു വക നല്കും .



                                        പുസ്തകത്തിന്റെ അവസാന ഭാഗം അദ്ദേഹത്തിന്റെ വാക്കുകളില്‍       “എന്നേ നോക്ക് ..ഞാന്‍ തന്നെ എന്നേ തൊഴില്‍ രഹിതനാക്കിയിട്ടു വര്ഷംു ഒന്നാവാന്‍ പോകുന്നു. റിട്ടയര്‍ ചെയ്തപ്പോള്‍ എനിക്ക് കിട്ടിയ പണമൊക്കെ തീര്ന്നി ട്ട് കാലം കുറേയായി . പക്ഷെ ഞാന്‍ കൈവരിച്ച നേട്ടം തകര്പ്പ്ന്‍ തന്നെയാണ് അല്ലേ...  ?   പട്ടിണി കിടക്കുന്ന കാര്യമൊക്കെ പോട്ടെ. ഞാനിപ്പോള്‍ നിങ്ങളില്‍ പലരെക്കാളും ധനവാന്‍ തന്നെയാണെന്ന് വേണമെങ്കില്‍ വാതു വെക്കാം.ഇഷ്ടപെട്ടാലും ഇല്ലെങ്കിലും പോന്നു ചങ്ങാതി നമ്മള്‍ തമ്മിലുള്ളത് ഒരു പവിത്രമായ ബന്ധമാണ്.നിങ്ങള്ക്ക്ഒ സമയമാകുമ്പോള്‍ അത് മനസ്സിലായിക്കൊള്ളും . ഞങ്ങള്‍ കാത്തിരിക്കും . ഞാനും എന്നോടൊപ്പം ഈ പവിത്രബന്ധവും “

Friday, April 11, 2014

എഴി മലയുടെ തീരങ്ങൾ

     പവിത്രേട്ടന്‍ കുറച്ചുദിവസം മുന്പേ വിളിച്ചിരുന്നുപുള്ളിക്കാരന്‍ ഒരു ബോട്ട് വാങ്ങി ചെറിയ സവാരികള്‍ തുടങ്ങിയിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട്. സമയത്തിന്റെ അഭാവം കൊണ്ട് ഞങ്ങളുടെ യാത്ര അനിശ്ചിതമായി നീണ്ടു നീണ്ടു പോയി.പക്ഷെ ഇന്ന് തികച്ചും അപ്രതീക്ഷിതമായി പയ്യന്നൂരില്‍ എത്തി.പതിനൊന്നു മണിയോടെ ഞങ്ങളുടെ യാത്രയുടെ ഉദ്ദേശങ്ങള്‍ പൂര്ത്തി യായതോടെ പതിവുപോലെ ഇനിയെങ്ങോട്ട് ? എന്നാ ചോദ്യം ഞങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ചോദിച്ചു.. മരുപടികായി ആലോചിച്ചപ്പോള്‍ ആദ്യം വന്നത് പവിത്രെടന്റെ ഫോണ്‍ കോള്‍ തന്നെയായിരുന്നു. അങ്ങനെയാണ് പവിത്രെടന്റെ ബോട്ടില്‍ ഒരു യാത്ര ഫിക്സ് ചെയ്തത്.




        പവിത്രേട്ടൻ  വിദഗ്ധനായ ഒരു ബോട്ട് ഡ്രൈവര്‍ ആണ് . അലയാഴിയില്‍ കേരളത്തിന്റെ കടലിലും വര്ഷ്ങ്ങളോളം ഗള്ഫിരലും മത്സ്യ ബന്ധന ബോട്ടില്‍ ജോലി ചെയ്ത ഇദ്ദേഹം പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ നാട്ടില്‍ വന്നു തുടങ്ങിയ ഒരു പുതിയ സംരംഭമാണ് ഈ ചെറിയ ബോട്ടിംഗ് സംവിധാനം. തെക്കന്‍ കേരളത്തില്‍ കായലുകളില്‍ ഹൌസ് ബോട്ടുകള്‍ ധാരാളമുണ്ട്. പ്സ്ക്ഷേ ഇങ്ങു വടക്കന്‍ കേരളത്തില്‍ ഹൌസ് ബോട്ടുകള്‍ വളരെ അപരിചിതം തന്നെയാണ്. വെള്ളം ജലയാനങ്ങള്‍ എന്നിവയോട് എനിക്കാണെങ്കില്‍ വല്ലത്തോരാസക്തിയുമാണ്...
        ഭാഗ്യത്തിന് വിളിച്ച ഉടനെ അദ്ദേഹത്തെ കിട്ടി.ഞങ്ങള്‍ അങ്ങോട്ടേക്ക് വരുന്നുണ്ടെന്നു പറഞ്ഞപ്പോള്‍ ബോട്ട് റെഡിയാണെന്ന മറുപടിയും കിട്ടി.
         യഥാര്ത്ഥ ത്തില്‍ എന്താണ് മാടക്കലില്‍ കാണാന്‍ മാത്രമുള്ളത്?.... നിറഞ്ഞ ജലപ്പരപ്പിലൂടെ ഒരു സവാരി മാത്രം എന്നേ ഞങ്ങള്‍ കരുതിയുള്ളു. പക്ഷെ ഹൌസ് ബോടുകളും ചെറു വഞ്ചികളും കുത്തി നിറച്ച ആലപ്പുഴ പോലെയല്ല മാടക്കാല്‍ .   “ വിശാലമായ “ എന്നാ വാക്ക് എത്ര വിശാലമാണെന്ന് കായലിലെ സവാരി നമ്മെ ബോധ്യപെടുത്തും.ചരിത്രത്തോടും പ്രകൃതി ഭംഗിയോടും നമ്മള്‍ എത്ര നിസ്സംഗ ഭാവമാണ് പുലര്ത്തു ന്നത്....? നൂറ്റാണ്ടുകള്ക്കു  മുന്പേമ ചീനവഞ്ചികളും ചരക്കു തോണികളും നിറഞ്ഞു നിന്നിരുന്നഒരു പ്രദേശമായിരുന്നു ഇവിടം. ഇന്ത്യയിലേക്ക്‌ വരുന്ന വിദേശ കപ്പലുകള്‍ ലക്‌ഷ്യം വെച്ചിരുന്നത് വിദൂരതയില്‍ നിന്ന് തന്നെ കാണാവുന്ന ഏഴിമലയുടെ ഏഴു ശിഖരങ്ങള്‍ ആയിരുന്നു. കറുത്ത പൊന്നിന്റെ നാട്ടിലേക്കുള്ള എത്രയേറെ പടയോട്ടങ്ങള്ക്ക്ഏ സാക് ഷ്യം വഹിച്ച പ്രദേശമാണിവിടം........? കേരള  ചരിത്രത്തോളം തന്നെ പഴക്കമുണ്ട് എഴിമലക്കും പ്രാന്തപ്രദേശങ്ങള്ക്കും .
     
        ചരിത്ര സ്മാരകങ്ങള്‍ മിക്കവാറും ഇതിന്റെ തീരങ്ങളില്‍ തന്നെയാണ് . ഇന്നത്തെപ്പോലെ റോഡുകളും പാലങ്ങളും ഇല്ലാതിരുന്ന ഒരു കാലത്ത് ജലയാത്രകള്‍ തന്നെയായിരിക്കുമല്ലോ എല്ലാവരും തിരഞ്ഞെടുത്തിരുന്നത്..( ദുഖത്തോടെ പറയാന്‍ പറ്റുന്നതു കാലം  ബാക്കിയാക്കിയ പല ചരിത്ര സ്മാരകങ്ങളും ഇന്ന് ഏഴിമല നാവിക അക്കാദമിയുടെ സംരക്ഷിതപ്രദേശങ്ങള്ക്ക് അകത്താണ് എന്നതാണ്.) ഇബന്‍ ബത്തൂത്ത അദേഹത്തിന്റെ
യാത്രാ വിവരണങ്ങളില്‍ എഴിമലയെ “ഹീലി “ എന്നാണ് വിളിക്കുന്നത്‌.
     
                           കേരളത്തിലെ ഏറ്റവും പഴയ രാജവംശം ചിറക്കൾ രാജവംശമാണ്‌ . രണ്ടായിരം വര്ഷംന പഴക്കമുള്ള ഈ രാജവംശത്തിന്റെ ആദ്യ കാല ആസ്ഥാനം ഏഴിമലയായിരുന്നു. ഇതുമായി ബന്ടപെട്ട ഒരൈതിഹ്യം പരശു രാമനുമായി ബന്ടപെട്ടു കിടക്കുന്നു.പരശു രാമന്റെ ക്ഷത്രിയ വിരോധം പ്രസിദ്ധമാണല്ലോ...? ക്ഷത്രിയ നിഗ്രഹം നടത്തി അദ്ദേഹം ഉത്തരേന്ത്യയിലെ മഹിഷാമദി എന്നാ രാജ്യത്തെ മനീഷ് എന്നാ രാജാവിനെ കൊലപെടുത്തി. ജീവനോടെ രക്ഷപെട്ടവര്‍ പലായനം തുടങ്ങി. ഗര്ഭിപണിയായ രാജ്ഞി ഒരു സഹായിയോടൊപ്പം നാട് വിട്ടു പടിഞ്ഞാറന്‍ തീരത്തെത്തി .അവിടെ കാട്ടില്‍ കുടില്‍ കെട്ടി താമസിച്ച് അവര്‍ ഒരു ആണ്‍ കുട്ടിയെ  പ്രസവിച്ചു .കുട്ടിക്ക് രാമഘടന്‍ എന്ന് പേരുമിട്ടു .. എല്ലാ ആവേശങ്ങൾക്കുമൊടുവിൽ  പശ്ചാത്താപ വിവശനായ പരശുരാമന്‍ താന്‍ ചെയ്ത  പാപപരിഹാരാര്ത്ഥംി ഒരു ക്ഷത്രിയ ബാലനെ അന്വേഷിച്ചു ഏഴിമലയിലെത്തി . ബാലനെ കണ്ടെത്തിയ അദ്ദേഹം കലശാഭിഷേകം നടത്തി അവനെ  രാജാവാക്കി. ഏഴിമല കേന്ദ്രമാക്കി ഭരണം നടത്തിയ രാജവംശത്തിനു ഏഴിമല യില്‍ പതിനെട്ടു കേട്ടോട് കൂടിയ കൊട്ടാരമുണ്ടായിരുന്നത്രേ..ധാരാളം എലികളുണ്ടായിരുന്ന ഈ പ്രദേശം എലിമലയെന്നും എലിയുടെ പര്യായമായ മൂഷികന്‍‌ എന്നതില്‍ നിന്ന് മൂഷികവംശം എന്ന് നാമകരണം ചെയ്യപെട്ടു എന്നും കരുതപെടുന്നു. ഉത്തരേന്ത്യയില്‍ നിന്നും രാമഘടന്റെ അമ്മ പലായനം ചെയ്തു വന്നത് തോണി യിലായതിനാല്‍ തോണിയുടെ പര്യായപദമായ കോലം എന്നാ പദത്തില്‍ നിന്ന് പതിനാലാം നൂറ്റാണ്ടോടെ കോലത്തിരി എന്നാ പേരും ഉരുത്തിരിഞ്ഞത്രേ . ഇന്നത്തെ കാസര്ഗോഡ്ചന്ദ്രഗിരി പുഴ മുതല്‍ കോഴിക്കോട്  കോരപുഴ വരെ വിശാലമായ തീരപ്രദേശം  മുഴുവന്‍ അടക്കി വാണു ഈ രാജവംശം രണ്ടായിരത്തോളം വര്ഷം  .........!!!!!!!
       ചരിത്രത്തിനിപ്പുറം അഹങ്കാര ലവലേശമില്ലാതെ കടല്ക്കാറ്റേറ്റ് കുഞ്ഞോളങ്ങളിളക്കി ഉല്ലസിക്കുന്ന തീരത്ത് ഞങ്ങളെത്തി. പവിത്രേട്ടന്‍ ബോട്ട് ജെട്ടിയില്‍ തന്നെ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു. പവിത്രേട്ടന്റെ ബോട്ട് ഒരു വലിയ സംഭവമൊന്നുമല്ല . സാധാരണ മീന്‍ പിടിത്തത്തിനുപയോഗിക്കുന്ന ബോട്ട് തന്നെയാണ്. ചില്ലറ പരിഷ്കാരങ്ങള്‍ വരുത്തി മുകളില്‍ ഒരു മേല്ക്കൂ രയും ഘടിപ്പിച്ചിട്ടുണ്ട്.ഇരുപത് പേര്ക്ക്ത വളരെ സുരക്ഷിതമായി ഇരുന്നു യാത്ര ചെയ്യാന്‍ പറ്റുന്ന ബോട്ടിന് രണ്ടു എഞ്ചിനുകള്‍ ഉണ്ട് വിശാലവും വിജനവുമായ കായല്പനരപ്പിലൂടെ ഞങ്ങള്‍ കുറച്ചധികം യാത്ര ചെയ്തു. ആലപ്പുഴയിലെ  പോലെയല്ല കുറെയേറെ ശുദ്ധമായ ജലം . തുരുത്തുകള്‍ ഒരുപാടുണ്ട്. ചിലത് വിജനവും ചിലത് ഒറ്റപ്പെട്ട വീടുകള്‍ ഉള്ളവയും . ഒറ്റപ്പെട്ട ഒരു തുരുത്ത് കാണിച്ചു തന്നു പവിത്രേട്ടന്‍ . കുരിപ്പുംതുരുത്ത് എന്നാണത്രേ അതിന്റെ പേര്. പണ്ട് കാലങ്ങളില്‍ വസൂരി  ബാധ ഉണ്ടാകുന്ന സമയത്ത് മൃതപ്രായരായ രോഗോകളെ ഈ ഒറ്റപ്പെട്ട ദ്വീപില്‍ കൊണ്ടുപേക്ഷിക്കുന്നതിനാലാണത്രേ കുരിപ്പും തുരുത്ത് എന്ന പേര് വന്നത്. ഇനിയുമുണ്ട്




....         ഇടയിലക്കാട്‌ എന്ന കാവ്‌. പതിനാറു ഏക്രയോളം വലിപ്പമുള്ള  കാട്ടുവള്ളികള്‍ തൂങ്ങിയാടുന്ന വന്മലരങ്ങളുള്ള ഒരു പാമ്പിന്കാ്വ്. ഞങ്ങള്‍ അവിടെ എത്തുമ്പോള്‍    കാവിലെ നാഗത്തറയുമായി ബന്ധപ്പെട്ട കിണര്‍ വൃത്തിയാക്കുന്നുണ്ടായിരുന്നു ചിലര്‍. കണ്ടല്കാ്ടുകള്‍ കാണണം എന്നായിരുന്നു എന്റെ മോഹം. തൊട്ടടുത്തോന്നും കണ്ടല്ക്കാുടുകള്‍ ഇല്ലാത്രേ.. കുറച്ചധികം യാത്ര ചെയ്യേണ്ടാതിനാല്‍ ഞങ്ങള്‍ ആ ആഗ്രഹത്തെ പൊതിഞ്ഞു കെട്ടി .
     

             യഥാര്ത്ഥ ത്തില്‍ ഒന്നോ രണ്ടോ ദിവസം യാത്ര ചെയ്താല്‍ തീരാത്തത്ര  മോഹിപ്പിക്കുന്നതാണ് ഉത്തര മലബാറിലെ ഈ ജലയാത്ര .ഇക്കഴിഞ്ഞ വര്ഷംന കേരളത്തിലെ ഏറ്റവുംവലിയ തൂക്കുപാലം നിര്മ്മി ച്ചത് കെല്‍ ഇന്റെ  നേതൃത്വത്തില്‍ മാടക്കാലില്‍ ആയിരുന്നു. നിര്മ്മാ ണത്തിലെ പാകപ്പിഴകള്‍ കൊണ്ട് വേഗം തന്നെ തകര്ന്നു  വീണുതകര്ന്നല തൂക്കു പാലത്തിനരികിലൂടെ ഞങ്ങളുടെ ബോട്ട് പവിത്രേട്ടന്റെ വീട്ടിലേക് മടങ്ങി. ഞങ്ങള്‍ മുന്കൂരട്ടി ബുക്ക്‌ ചെയ്തിട്ടില്ലെങ്കിലും ഞങ്ങള്ക്ക്  ഭക്ഷണം വീട്ടില്‍ തയ്യാറാക്കി യിട്ടുണ്ടായിരുന്നു പവിത്രേട്ടന്റെ ഭാര്യ പ്രസന്നച്ചേച്ചി. പുള്ളിക്കാരിക്ക് ചെറിയൊരു കോഴിഫാം ഉണ്ട്.സീസണ്‍ അനുസരിച്ച് ഇവര്‍ കോഴികളെ  വളര്ത്തു ന്നു. അതിനാല്‍ തന്നെ നല്ല കുരുമുളകിട്ട നാടന്‍ കോഴിക്കറിയും കൂട്ടിയായിരുന്നു  ഭക്ഷണം.. തീരത്തോട്  ചേര്ന്നുള്ള  ഒരൊറ്റ മുറി വീട് .പുതിയ വീടിന്റെ പണി തല്ക്കാറലം നിര്ത്തി  വെച്ചാണ്‌ ഇത്തരമൊരു പദ്ധതി നടപ്പിലാക്കിയതത്രേ .
   

                       ഇനി വരുമ്പോൾ കുറച്ചു നേരത്തെ ഇറങ്ങണം തീരപ്രദേശത്തുള്ളവർ  സാധാരണ പറയുന്നത് ദിശകളെ അടിസ്ഥാന പെടുത്തിയാണ് കുറെ വടക്കോട്ട്‌ പോയാല നീലേശ്വരം വരെ എത്താൻ പറ്റുമാത്രേ കുറച്ചു    തെക്കോട്ടണേൽ വളപട്ടണം വരെയും യാത്ര ചെയ്യാൻ പറ്റും ആ വഴിക്കാണ് പ്രശസ്തനായ കല്ലെൻ പോക്കുടന്റെ കണ്ടൽ ക്കാടുകൾ ഉള്ളത്.    വെയില മൂക്കുന്നതിനു മുൻപ് ഒരു പാട് കാണാനുണ്ട് നല്ല ഫോട്ടോ ലഭിക്കാൻ കത്തുന്ന വെയിൽ  തടസ്സം നില്ക്കുന്നു  .ഭക്ഷണത്തിന് ശേഷം കല്ലുമ്മക്കായ കൃഷി ചെയ്യുന്ന തു കാണിച്ചു തന്നു അദ്ദേഹം മൂപ്പെതാരായ മുഴുത്ത കല്ലുംമൽ ക്കായ ....ചെറിയൊരു മാറ്റമുണ്ട് കല്ല്‌ പേരില് മാത്രമേ ഉള്ളൂ സംഗതി ഇപ്പൊ കയറിൻ മേൽ കായ ആണ് പുഴയില കെട്ടി ഉയര്ത്തിയ മുളം തണ്ടിൽ കെട്ടി തൂക്കിയ  രണ്ടു മൂന്നു മീറ്ററോളം നീളമുള്ള ചകിരികയറിൽ നമ്മുടെ ബന്ടജിന് ഉപയോഗിക്കുന്ന തുണി കൊണ്ട് കല്ലുമ്മക്കായ വിത്തുകൾ പൊതിഞ്ഞു കെട്ടി വെള്ളത്തിൽ തൂക്കിയിട്ടാണ് കൃഷി..  ഇത് പോലെ നൂറു കണക്കിന് സ്റ്റേജു കൽ  അവിടെ ഉണ്ട് 
     അപ്രതീക്ഷിതമായി എനിക്ക് ലഭിച്ച ആ നല്ല കുടുംബത്തോട് ഞങ്ങള്ക്ക്  വിടപറയാൻ സമയമായിരുന്നു വീണ്ടും വരുമെന്ന വാക്ക് ഹൃദയത്തിൽ നിന്ന് തന്നെയായിരുന്നു 
       കാറ്റ് നല്ല ശക്തിയില്‍ തന്നെ വീശുന്നുണ്ടായിരുന്നു . ഞങ്ങളിരിക്കുന്ന തീരത്തിന് ഒരു കിലോമീറ്റര്‍ അപ്പുറത്ത്  മറുതീരം അവിടം ഇരുന്നൂറു മീറ്ററോളം തീരത്തിനപ്പുറം കടലാണ്. ആ തീരമാണ് കടലിനെയും കായലിനെയും വേര്തിരരിക്കുന്നത്.. എന്റെ ക്യാമറ നിസ്സഹായനാകുന്നത്  ഇവിടെയാണ്‌. ഒരു ഫോട്ടോ കൊണ്ട് മറ്റുള്ളവര്ക്ക്ി എത്ര പകര്ന്നു  കൊടുക്കാനാകും.  ആ തീരത്തെ ഒരു പ്രഭാതം ......ഒരു സന്ധ്യ.........തെളിഞ്ഞ നിലാവില്‍ തിളങ്ങുന്ന ഇലകളുമായി കാറ്റിലാടി ഉലയുന്ന തെങ്ങോലകള്‍.. ഉപ്പുവെള്ളത്തില്‍ മാത്രം കാണുന്ന നിലാവിന്റെ വെള്ളിത്തരികള്‍...........
       

Tuesday, December 24, 2013

കസ്തൂരി രംഗന്‍ വക ഗൂടല്ലൂര്‍ ......


    കസ്തൂരി രംഗന്‍ റിപ്പോര്ട്ടി നെതിരായി  മലബാറിലെ മലയോര മേഖലയില്‍ നടന്ന അക്രമ സംഭവങ്ങള്‍ വായിച്ചു കൊണ്ടിരിക്കുമ്പോള്‍ സജന്റെ അപ്രതീക്ഷിത ചോദ്യം "അനിയേട്ടാ നമുക്കൊന്നു ഗൂടല്ലുര്‍ പോയാലോ ?:"    ആലോച്ചനക്കധികസമയം വേണ്ടാതതിനാലും തിങ്കളാഴ്ച ഇടതു പക്ഷം കേരള ബന്ദു  പ്രഖ്യാപിച്ചതിനാലും  ഭാര്യക്ക്‌ ലീവ് കിട്ടുമോ എന്നറിയാനുള്ള ഒരൊറ്റ കാള്‍ കൊണ്ട് ഞാനെന്റെ യാത്ര ഫിക്സ് ചെയ്തു
 ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ എത്തിച്ചേര്‍ന്ന സജന്റെ വണ്ടിയില്‍ ഞങ്ങള്‍ (ഞാന്‍ ഭാര്യ വിക്ടോറിയ ,
സജന്‍ അവന്റെ ഭാര്യ നീതു )യാത്ര  തുടങ്ങി
      പാത തീര്‍ത്തും വിജനമായിരുന്നു .കസ്തൂരി രംഗന്‍ റിപ്പോര്ട്ടിനെതിരായി തലേന്ന് വയനാട് ഹര്‍ത്താല്‍ ആയതിനാലും ഏതു സമയത്തും കേരളം മുഴുവന്‍ നടന്നേക്കാവുന്ന ഒരു ഹര്ത്താലിനാഹ്വാനം വരുമെന്നതിനാലുമായിരിക്കാം ചരക്കു വാഹനങ്ങള്‍ പോലുമില്ലായിരുന്നു ....ഒന്ന് കാണുമ്പോ പോലും വെറുതെ ഞെട്ടുന്ന പോലീസ്  വാഹനങ്ങള്‍ ആരെഴെണ്ണം മറിച്ച ട്ട് കത്തിച്ച കാഴ്ച കണ്ടു ഞെട്ടലോടെയാണ് ഞങ്ങള്‍ കൊട്ടിയൂര്‍ പല്ച്ചുരം വഴി കടന്നു വന്നത്.     റോഡില്‍ മറിച്ചിട്ട കൂറ്റന്‍ പാറക്കല്ലുകള്‍, മരങ്ങള്‍ ,ഇലക്ട്രിക് പോസ്റ്റുകള്‍ .....ഭീകരക്കാഴ്ചകള്‍ ഒന്നും കാണാതെ ഒരാള്‍ സുഖമായി  ഉറങ്ങി  സജന്റെ ഭാര്യ നീതു .....പ്രഭാതത്തില്‍ കാറിലെ എ സി യില്‍ യാത്രക്കായി തെരഞ്ഞെടുത്ത സംഗീതവും ആസ്വദിച്ച് പുതച്ചുറങ്ങുന്ന ഒരാളെ വിളിച്ചു ചുമ്മാ പേടിപ്പിക്കെണ്ടല്ലോ ന്നു കരുതി ഞങ്ങളാരും അവളെ വിളിച്ചില്ല  .
  നേരം വെളുക്കുമ്പോഴേക്കും ഞങ്ങള്‍ സുല്‍ത്താന്‍ ബത്തേരി കഴിഞ്ഞിരുന്നു .അവിടത്തെ ചെറിയൊരു ഹോട്ടലില്‍  നിന്ന് നന്നായി പ്രഭാത ഭക്ഷണം കഴിച്ചു . കുറച്ചു ദിവസം മുന്നേ യാത്രക്കാരുടെ പ്രശ്നങ്ങളെ കുറിച്ച് മാതൃ ഭൂമിയില്‍ ഒരു റിപ്പോര്‍ട്ട് വന്നിരുന്നു ടോയ് ലെറ്റ്‌ സൌകര്യത്തെ കുറിച്ചായിരുന്നു അത് .ഹോട്ടല്‍ ,പെട്രോള്‍ പംബ് മുതലായ ഇടങ്ങളിലെ ഈ വക സൌകര്യങ്ങളുടെ പരിമിതി വ്യക്തമാക്കുന്നതായിരുന്നു അത് .ഗെവേര്‍ന്മെന്റിന്റെ കാര്യം പോട്ടെ ഇതിലും വലിയ കാര്യങ്ങള്‍ കൊണ്ട് തന്നെ  കഷ്ടപ്പെടുന്നു അപ്പോഴാ കക്കൂസ്  . ഞങ്ങള്‍ ചായ കുടിച്ച ഹോട്ടലിന്റെ അവസ്ഥയും അതായിരുന്നു . ഒടുവില്‍ മാന്യമായി റോഡരുകില്‍ ഒരു പാട്ടും പാടി മുളേളണ്ടി  വന്നു കണ്ട്രി മലയാളന്‍ ..
  ...കുറച്ചു മാനുകളെ മാത്രമായിരുന്നു ഞങ്ങള്‍ക്ക് മുത്തങ്ങ ഫോരെസ്റ്റില്‍ കാണാന്‍ സാധിച്ചത് .
എട്ടു മണിയോടെ ഗുണ്ടല്‍ പെട്ട് എത്തി ചേര്‍ന്ന് . പൂത് നില്‍കുന്ന ഒരു സൂര്യകാന്തി പാടം  ഫോട്ടോ  എടുക്കാനുള്ള ലോകെഷന്‍ ആയി ഞങ്ങള്‍ തിരഞ്ഞെടുത്തു ..കുറെ അധികം ഫോട്ടോകള്‍ ഞങ്ങളവിടെ നിന്നുമെടുത്തു .
 ഇനി ഗുടല്ലൂര്‍ ഞങ്ങളെ കാത്തിരിക്കുന്ന പപ്പയുടെ (സജന്റെ അമ്മാവന്‍ ....അദ്ദേഹത്തെ സാജന്‍ പപ്പാ എന്നാ വിളിക്കുന്നത്‌ ആ വഴിക്ക് ഞങ്ങളുടെ എല്ലാവരുടെയും പപ്പയായി അദ്ദേഹം മാറി) അടുത്ത് രണ്ടു മണിക്ക് എത്തുമെന്നായിരുന്നു അറിയിച്ചത് .ഇനി എവിടെ ...?.... എന്ത് ചെയ്യും ..?... ഗോപാല്‍ സ്വാമി ബെട്ട ക്ഷേത്രം ....സിമ്പിള്‍ ... ഗുടല്ലു രില്‍ നിന്നും 12 കിലോമീറ്റര്‍ മാത്രം അകലമുള്ള ഗോപാല്‍ സ്വാമി ബെട്ട ക്ഷേത്രം ഒരു ട്രയാക് ജങ്ങ്ഷന്‍ ആണ് കേരളവും തമിഴ് നാടും ,കര്‍ണാടകവും അതിരിടുന്ന പ്രദേശം . ഹൊയ്സാല  രാജാക്കന്മാരായിരുന്നു ക്ഷേത്രം നിര്‍മ്മിച്ചത്‌ എല്ലായ്പോഴും മഞ്ഞു തുള്ളികളാല്‍ ഇവിടുത്തെ പ്രതിഷ്ഠ അഭിഷേകം ചെയ്യപ്പെടുമത്രേ ഹിമവത് സ്വാമി ക്ഷേത്രം എന്നും കൂടി ഈ ക്ഷേത്രം അറിയപ്പെടുന്നു ....
    കുത്തനെയുള്ള കയറ്റം കയറി വണ്ടി തളരാന്‍ തുടങ്ങിയിരുന്നു . കൂടാതെ നീതുവിന്റെ മോര്‍ണിംഗ് സിക്നെസ്സ് ഉം . ഞങ്ങള്‍ വണ്ടി ഇടയ്ക്കിടെ പാര്‍ക് ചെയ്താണ് ഓടിച്ചത്

 കുന്നിന്‍ മുകളിലെ അത്ഭുത ലോകം എല്ലാവര്ക്കും ഒരനുഭൂതിയയിരുന്നു . മഞ്ഞു തുള്ളികളുടെ ശീതള സ്പര്‍ശവുമായി ആഞ്ഞടിക്കുന്ന കാറ്റ് . സൂചികഗ്ര വൃക്ഷങ്ങള്‍ .....ബന്ദിപ്പൂര്‍ നാഷണല്‍ പര്കിന്റെ ഒരു ഭാഗമാണ് ക്ഷേത്രം നില്‍കുന്ന കുന്നു ...ഫോറസ്റ്റ്  ഡിപ്പാര്‍ട്ട് മെന്റിന്റെ സമ്മതത്തോടെ മാത്രമേ അകത്തു പ്രവേശനം കിട്ടൂ ചെറിയൊരു ഫീസ്‌ ഈടാക്കുന്നുമുണ്ട് ..പ്രധാന ആകര്‍ഷണം കാലാവസ്ഥ തന്നെ കേരള ഭാഗത്തു നിന്നും വരുന്ന മഴ മേഘങ്ങള്‍ ആ വന്മ്മലയുടെ പാര്‍ശ്വത്തില്‍ തട്ടി യുരുംമി കടന്നു പോകുന്നതാണ് തണുത്ത കാറ്റിനും മഞ്ഞിനും കാരണമാകുന്നത് .
   സത്യത്തില്‍ ഞാനിവിടെ മൂന്നാമത്തെ പ്രാവശ്യമാണ് വിക്ടോറിയ യും . രണ്ടാമത്തെ പ്രാവശ്യം വന്നപ്പോള്‍ മഞ്ഞുമില്ല ഈ കാറ്റുമില്ല . എഴുതി വെച്ചിരുന്ണേല്‍ ഒരു പത്തു പേജു വിവരണം കൊടുത്തു കൂട്ടി കൊണ്ട് വന്ന അനിയന്റെ അന്നത്തെ ഒരു നോട്ടത്തിനു നേര്‍ത്ത കുളിരിലും ഞാന്‍ വിയര്‍ത്തു പോയിരുന്നു . ആയതിനാല്‍ ഇപ്രാവശ്യം മുകളിലെത്തുന്നത് വരെ ഞങ്ങള്‍ കാണാന്‍ പോകുന്ന പൂരത്തെ കുറിച്ച് അപ്രഖ്യാപിതവും ആത്മാര്‍ത്ഥവുമായ മൌനം പാലിച്ചിരുന്നു .അത് കൊണ്ട് മുന്‍ കൂര്‍ ജാമ്യം .....ഇത് വായിച്ചു അവിടെ പോകുന്നവര്‍ ഭാഗ്യമുള്ളവര്‍ കൂടി ആയിരിക്കണം
   അമ്പലത്തിന്റെ വലതു വശത്ത് കുറച്ചു താഴെയായി കുന്നിന്‍ പള്ളയില്‍ ഒരു തടാകമുണ്ട്‌ .ഇപ്പോള്‍ ഇവിടെ അമ്പലത്തില്‍ നിന്നും കാണാമെന്നല്ലാതെ അവിടേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല











   1454 മീറ്റര്‍ ഉയരത്തിലാണ് ക്ഷേത്രം പണ്ട് കാലത്ത് മൈസൂര്‍ രാജാക്കന്മാരു ടെയും ബ്രിട്ടിഷ് അതിഥി കളുടെയും നായാട്ടിനും മറ്റുമായി ഒരു ഗസ്റ്റ്‌ ഹൌസ് ഇവിടെ നിര്‍മിക്കപ്പെട്ടിട്ടുണ്ടായിരുന്നു ഇന്ന് തകര്‍ന്നു കിടക്കുന്ന ഇവ സഞ്ചാരികളുടെ പ്രകൃതി യുടെ വിളിയില്‍ ദുര്‍ഗന്ധ പൂരിതമാണ് ...ഹോ പിന്നേം കക്കൂസ്  ഞാനെന്താ ഇത് വിടാതെ പിടിക്കുന്നത്‌ ...? സത്യത്തില്‍ വേറൊന്നും കൊണ്ടല്ല ഈ ദുര്‍ഗന്ധങ്ങള്‍ നമ്മളെ എത്ര പ്രതികൂലമായി ബാധിക്കും ...ഒരു മികച്ച സഞ്ചാര കേന്ദ്രം എന്നാ നിലയിലെക്കെത്താന്‍ ഇത്തരം അടിസ്ഥാന സൌകര്യങ്ങള്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നത്‌ തന്നെയാണ് . ഇതിന്റെ ഒക്കെ അപര്യാപ്തത  കൊണ്ടല്ലേ ഇന്ത്യ യിലേക്ക്  വരുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും മലംബനിക്കും മഞ്ഞ പ്പിതത്തിനും  എതിരെയുള്ള വാക്സിനേഷന്‍ ചെയ്യണം എന്ന നിര്‍ദേശം ഒരപമാനം പോലെ വിദേശ ടൂറിസം സൈറ്റുകളില്‍ കാണേണ്ടി വരുന്നത് .? നമ്മുടെ തന്നെ വിനോദ /തീര്‍ര്ത്ഥ യാത്രകള്‍ ആശു പത്രികള്‍ വരെ നീളുന്നത്...?

        അവിടെ ഒരു മണിക്കൂറോളം ചെലവഴിച്ചാണ് ഞങ്ങള്‍ മലയിറങ്ങിയത് . ഒത്തു വന്നാല്‍ ഒരു കടുവയെ ഒക്കെ  കാണാന്‍ സാധ്യത ഉളളത് കൊണ്ട് രോടിനിര് വശവും ഞങ്ങള്‍ അരിച്ചു പെറുക്കി നോക്കിയിരുന്നു നിരാശയായിരുന്നു ഫലം ....
    ദരിദ്ര നാരായണ വേഷമുള്ള ഗ്രാമീണരും ഫല ഭൂയിഷ്ടമായ കൃഷി ഭൂമിയും എന്ന വൈരുധ്യ ഭൂമിയിലെ  ഒരു ബേക്കറി യില്‍  നിന്ന് ഒരു ചായയും കുറച്ചു സ്നാക്സും കഴിച്ചു ഞങ്ങള്‍ ഊട്ടി റോഡില്‍ ഗൂടല്ലൂര്‍ ക്കു യാത്ര തുടങ്ങി
"നന്ദി വീണ്ടും വരണം " എന്ന കര്‍ണാടക സര്‍ക്കാരിന്റെ ബോര്‍ഡ് തീരുന്ന്യിടമൊരു പാലമാണ് പാലം കഴിഞ്ഞാല്‍ "വെല്‍കം തമിള്‍ നാട് " എന്നാ ബോര്‍ഡിനും അപ്പുറം തമിഴ് നാടിന്‍റെ ചെക്ക് പോസ്റ്റ്‌ കപ്പടാ മീശ വെച്ച മുഷ്കന്‍ ഓഫിസര്‍ ക്കു രസീറ്റ്‌ ഇല്ലാത്ത അമ്പതു രൂപ എന്‍ട്രി ഫീസ്‌ കൈക്കൂലി .....
      കാട്ടില്‍ മൃഗങ്ങള്‍ക്ക് ക്ഷാമമേ ഇല്ലായിരുന്നു മാനുകള്‍ ,മയിലുകള്‍, കുരങ്ങന്മാര്‍ കാമറ വിശ്രമമില്ലാതെ പണിയെടുത്തു  പരമാവധി മുപ്പതു കിലോമീറ്റെര്‍ വേഗമെന്നത് ഞങ്ങള്‍ അക്ഷരം പ്രതി അനുസരിച്ച് ഇരുപതു കിലോമീറ്റെര്‍ ലായിരുന്നു വണ്ടി ഓടിച്ചത് .


     രണ്ടു മണിയോടെ ഞങ്ങള്‍ പപ്പയുടെ ഗൂടല്ലുരെ വീട്ടില്‍ എത്തിച്ചേര്‍ന്നു . കുന്നുകള്‍ക്കും മുകളില്‍ ഒരു മലയാള ഗ്രാമം അതാണ് പപ്പയുടെ ഗ്രാമം . തേയില കാപ്പി തോട്ടത്തിന് നടുവിലെ ലളിതവും മനോഹരവുമായൊരു വീട്
  ഞങ്ങള്‍ക്കായി തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഭക്ഷണം ഞങ്ങളുടെ വയര്‍ നിറച്ചു അതിലുപരി അപൂര്‍വ്വം ആളുകളില്‍ മാത്രം കാണുന്ന നിഷ് കളംകമായ സംഭാഷണങ്ങളും കൊണ്ട് പപ്പയും മമ്മിയും ഞങ്ങളുടെ മനസ്സും നിറച്ചിരുന്നു . വൈയ്കിട്ട് ഞങ്ങള്‍ സ്കൂള്‍ പള്ളി എന്നിവയും പരിസരവും കാണാനിറങ്ങി .പപ്പയുടെ ഗ്രാമം കുറെയേറെ ശ്രീലങ്കന്‍ ഗ്രാമം കൂടിയാണ് .ശ്രീലങ്കയില്‍ നിന്നും അഭയാര്‍ഥി കളായി ഇന്ത്യയില്‍ എത്തി ചേര്‍ന്നവരെ തമിഴ്നാട്‌ ഗവണ്മെന്റ് പുനരധി വസിപ്പിച്ച സ്ഥലങ്ങളിലൊന്നാണ് ഗൂടല്ലൂര്‍ . സത്യത്തില്‍ പപ്പയുടെതടക്കം കൃഷി ഭൂമികള്‍ക്ക് പട്ടയമില്ല .ഒരായുസ്സിന്റെ സമ്പാദ്യം മുഴുവന്‍ ഒരു രേഖയുമില്ലാതെ .....!! അനധി വിദൂരമായ ഭാവിയില്‍ കുടിയിരക്കപ്പെട്ടെക്കുമെന്ന ആശങ്ക സംസാരത്തില്‍ മുഴുവനുമുണ്ടായിരുന്നു ....മഴക്കാര്‍ നിറഞ്ഞ കാലാവസ്ഥ എനിക്ക് സൂര്യാസ്തമയം നഷ്ടമാക്കി ...
    രാത്രി ഭക്ഷണത്തിന് ശേഷം നേരത്തെ എനിക്ക് നഷ്‌ടമായ സൂര്യസ്തമാനത്തിന്റെ നഷ്ടം നികത്തിയത് രാത്രിയോടെ തെളിഞ്ഞ ആകാശത്തെ നിലാവായിരുന്നു കുളിരുള്ള കാലാവസ്ഥയും കിഴക്ക് ഭാഗത്ത്‌ എനിക്ക് ലഭിച്ച മുറിയുടെ സുതാര്യമായ ജനലില്‍ കൂടി എനിക്ക് ലഭിച്ച പൂര്‍ണ ചന്ദ്രന്റെ കാഴ്ചയും .....നിലാവും നകഷത്രങ്ങളും ഇടയ്ക്കവയെ വിഴുങ്ങുന്ന മേഘങ്ങളും ...അതിമനോഹരമായ ആ രാത്രിയില്‍ എപ്പോഴായിരുന്നു ഞാനു റ ങ്ങിയത് .....
    പുലര്‍ച്ചെ ഞാനും സജനും ഒന്ന് നടക്കാനിറങ്ങി . പ്രഭാത സൂര്യന്റെ കുറച്ചു ഫോട്ടോ എടുക്കുകയായിരുന്നു ലക്‌ഷ്യം കിഴക്ക് ഭാഗത്തെ മലനിരകള്‍ക്കു മുകളിലെ സൂര്യോദയം കുറെയേറെ താമസിച്ചാണ് തെളിഞ്ഞ ആകാശവും നേരിയ മഞ്ഞും എനിക്ക് കുറച്ചു നല്ല ഫോട്ടോ എടുക്കാനുള്ള അവസരം തന്നു .
  പ്രഭാത  ഭക്ഷണത്തിന് ശേഷം ഞങ്ങള്‍ സൂചി മല കാണാനിറങ്ങി ഗൂടലുര്‍ കാര്‍ക്കിത് ഊസി മലയാണ് ....ഊസി മല ........സൂചി മല എന്നതിന് പകരം ഊസി മല എന്ന് വിളിക്കാന്‍ തന്നെയാണ് എനിക്കെന്തോ  താല്പര്യം . തുടച്ചു മിനുക്കി മലയാളീകരിക്കുമ്പോള്‍ പേരില്‍ വെറും "ഊശി " ആണെങ്കിലും ആ ഗാംഭീര്യം നഷ്ട പെട്ട് പോകുന്നത് പോലെ . മാത്രമല്ല എത്തിപ്പെടുന്ന ഏതു സ്ഥലവും അന്നാട്ടുകാരുടെ കണ്ണുകളോടെ അവരുടെ വികാരങ്ങളോടെ ആസ്വദിക്കുന്നതല്ലേ  നല്ലത് ....പേര് പോലും മാറ്റാതെ .......?
   ആകാശത്തിന്റെ അനന്തതയിലേക്ക് ശിഖരങ്ങള്‍ നീട്ടിയ യൂക്കാലിപ്സ് തോട്ടത്തില്‍ കൂടി ഊസി മലക്കുള്ള
റോഡരുകില്‍ ഞങ്ങള്‍ വണ്ടി നിര്‍ത്തി . ഗുണ്ടല്‍ പെട്ട് നിന്നും വാങ്ങിയ കുറച്ചു വത്തക്ക ഡിക്കിയില്‍ ഉണ്ടായിരുന്നു അത്  അവിടെ നിന്നും കഴിച്ചു . വിടര്‍ന്ന കണ്ണുകളോടെ വിസ്മയ ക്കഴ്ചകളെ നിറഞ്ഞാ സ്വദിക്കുന്ന ഒരു സ്കൂള്‍ പഠന യാത്ര സംഘം കയറിയ ബസ് ഞങ്ങള്‍ക്ക് മുന്നിലൂടെ ചുരം കയറി പോയി . എത്രയേറെ കണ്ണുകള്‍ക്ക്‌ ...മനസ്സുകള്‍ക്ക് ആശ്ചര്യ ദായകമായി ട്ടുണ്ടാവം ഈ മനോഹരമായ പ്രദേശം ....? ഉത്തരം കിട്ടില്ലെങ്കിലും ഇത്തരത്തില്‍ ചില ചോദ്യങ്ങള്‍ സ്വന്തം മനസ്സിലെറിഞ്ഞു കൊളുത്തി വലിക്കല്‍ എനിക്കൊരു സുഖമുള്ള കാര്യമാണ് .ആരായിരിക്കും ഈ മരങ്ങള്‍ നട്ടത് ......? ആരായിരിക്കും ഇവിടുത്തെ ആദ്യത്തെ താമസക്കാര്‍ ....?     എങ്ങനെയായിരിക്കും ...? എന്തിനായിരിക്കും ....?   എപ്പോഴായിരിക്കും ...? ചിലപ്പോ ചില ചോദ്യങ്ങള്‍ ആയിരിക്കും എന്നെ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കാര് ...മറ്റു ചിലപ്പോ ഉത്തരങ്ങളും .....
      ഒരു വശത്ത് പ്രൌഡ ഗംഭീരമായ ഒരു മലക്കിപ്പുരമാണ് കുത്തനെയുള്ള സൂചിമല . നിരന്നു പടര്‍ന്നു കിടക്കുന്ന യുകളിപ്സു തോട്ടങ്ങള്‍ക്കും അപ്പുറം ഒരു ചെറിയ വ്യൂ പൊയന്ടുണ്ട്  ഇവിടെ  നിന്നും നോക്കിയാല്‍ ചെറിയ തീപ്പെട്ടികള്‍ പോലെ കെട്ടിടങ്ങളും വാഹനങ്ങളുമുള്ള ഗൂടലുര്‍ ടൌണ്‍ കാണാം ഉച്ചയോടെ ഞങ്ങള്‍ മലയിറങ്ങി
      ഊട്ടിക്കും ഗൂടല്ലൂരി നും എനിക്ക് ഒരൊറ്റ വ്യത്യാസമേ തോന്നിയിട്ടുള്ളൂ ഡ്രൈവ് ചെയ്യുന്ന സമയത്ത് ഒന്ന് റോഡ രുക് ചേര്‍ന്ന് വണ്ടി നിര്‍ത്താന്‍ വിചാരിച്ചാല്‍ ഊട്ടിയില്‍ സാധിച്ചെന്നു വരില്ല ..പാര്‍ക്കിംഗ് നു ഇടമില്ലാത്ത ഇടുങ്ങിയ റോഡുകള്‍ ..അതാണ് ഊട്ടി .ഇവിടെ ഗൂടല്ലൂര്‍ അങ്ങനെയൊരു ബുദ്ധി മുട്ടില്ല .
  വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ ടി വി റെക്നിഷ്യന്‍ ആയിരുന്നപ്പോള്‍ എനിക്ക് ഡിജി റ്റ ല്‍ രസീവരുകള്‍ സര്‍വ്വീസ് ചെയ്യാനുള്ള പരിശീലനം തന്ന രാജ് കുമാര്‍ എന്നാ ടെക്നിഷ്യന്‍ നെ കാണാനും പഴയ ബന്ധം പുതുക്കാനും സാധിച്ചത് ഒരനുഭവമായിരുന്നു (ഞാനും എന്റെ പ്രീയപ്പെട്ട കൂട്ടുകാരന്‍ ശ്രീകുമാറും ചേര്‍ന്ന് ആദ്യമായി ഗൂടലുര്‍ വന്നത് ഒരു ബജാജ്കെ  ബി ബ്യ്ക് നായിരുന്നു..അതൊരു രസമുള്ള യാത്ര പിന്നൊരിക്കല്‍ എഴുതാം )  തിരിച്ചു യാത്രയില്‍ പപ്പയും മമ്മിയും ഞങ്ങളുടെ കൂടെ നാട്ടിലേക്കു വന്നിരുന്നു.  
                         അപ്രതീക്ഷിതമായ സന്തോഷങ്ങളുടെ ഘോഷ യാത്രയാണ്‌ ജീവിതമെന്നും കാലം നമുക്കായി                   ഇനിയും പലതും കരുതി വെച്ചിട്ടുണ്ടാവുമെന്നു വീണ്ടുമൊരിക്കല്‍ കൂടി ഓര്‍മിപ്പിച്ച പപ്പ തികച്ചും അപ്രതീക്ഷിതമായി ഒരു തടിയന്‍ പുസ്തകം എടുത്തു തന്നു . പപ്പയുടെ ഗൂടലുരെ വീട്ടില്‍ വന്നവര്‍ എഴുതി വച്ച യാത്ര വിവരണങ്ങള്‍ ആയിരുന്നു അവ . കുറച്ചെണ്ണം ഞാന്‍ വായിച്ചു ..ഞങ്ങളുടെതായി  ഒന്ന് എഴുതുക എന്നതിന് ഞങ്ങള്‍ നിര്‍ബന്ധിതനായി അതിന്റെ ഫലമായി എഴുതിയതാണിത്.
       ആദ്യമായിട്ടായിരുന്നു  യാത്ര തീരുന്നതിനും മുന്നേ യാത്രാ വിവരണം എഴുതിയത്


Tuesday, October 29, 2013

ഒരപകടം

   നവംബര്‍ 27 നു രാത്രി ഞാനും എന്റെ ഭാര്യ വിക്ടോറിയ  യും കണ്ണൂരില്‍ നിന്നും കൊഴികോട് പോവുകയായിരുന്നു സമയം രാത്രി പതിനൊന്നു മണി ആയിക്കാണും  എന്നെ ഓവര്‍ ടേക്ക് ചെയ്തു ഒരു ബുള്ളറ്റ് കടന്നു പോയി .

ഒരു ബുള്ളറ്റു പ്രേമി ആയതിനാല്‍ ഞാനത് നന്നായി ശ്രദ്ധിച്ചിരുന്നു . ഒരു ഫോര്‍ രാജി സ്ട്രഷന്‍  ബുള്ളറ്റ് എന്റെ  കാറിന്റെ മീറ്ററില്‍ അറുപതാണ് വേഗം ബുള്ളറ്റ് എഴുപതിനും മുകളില്‍ ആയിരിക്കും ആ വണ്ടിയുടെ പുറകിലിരുന്നയാല്‍ കൈ കൊണ്ട് കാണിച്ച സിഗ്നല്‍ എന്തായിരുന്നോ ആവൊ ...?പിന്നീട് എന്നെ രണ്ടു വണ്ടികള്‍ ഓവര്‍ ടേക്ക്  ചെയ്തു ഒരു ടവേരയയിരുന്നു അടുത്തത് ഞാന്‍ കാണുന്നത് നൂറു മീറ്ററോളം അകലെ വെളിച്ചത്തിന്റെ ഒരു മലക്കം മറിച്ചാല്‍ ആയിരുന്നു എന്റെ വണ്ടി അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച ഇതായിരുന്നു  റോഡരുകില്‍ ചോരയില്‍ കുളിച്ച ഒരാള്‍ മുഖം മുഴുവന്‍ ചോര.
അയാള്‍ ധരിച്ച താടി കവര്‍ ചെയ്യാത്ത ഹെല്‍മെറ്റ്‌ അഴിഞ്ഞു കിടക്കുന്നു .ചിലപ്പോള്‍ ചിന്‍സ്ട്രാപ് ധരിചിട്ടുണ്ടാവില്ല

 ... മറ്റൊരാള്‍ കുറച്ചപ്പുറം കമിഴ്ന്നു കിടക്കുന്നു ,  കൂര്‍ക്കം വലിപോലെ ആയാസപ്പെട്ട ശ്വാസത്തിന്റെ ശബ്ദം..................
 റോഡിനു നടുവിലെ ചെറിയ ദിവൈടരില്‍ തട്ടി തെറിച്ചതാണോ....? 
അറിയില്ല .....


        ഞാനും ഭാര്യയും വിചാരിച്ചാല്‍ എടുത്തു വണ്ടിയില്‍ കയറ്റാന്‍ പറ്റില്ല 

  ഞങ്ങളുടെ മുന്നിലൂടെ കടന്നു വന്ന വാഹനങ്ങളെ ഞങ്ങള്‍ കൈനീട്ടി നിര്‍ത്താന്‍ ശ്രമിച്ചു ചിലര്‍ സ്ലോ ആക്കി രംഗം നോക്കി വണ്ടി വിടുന്നു ആരെങ്കിലും എന്റെ വണ്ടിയില്‍ കയറ്റി തന്നാല്‍ മതിയായിരുന്നു .
ആള്‍ക്കാരുടെ മനോഭാവം മറാത്തതെന്താ ചിലപ്പോള്‍ നമുക്ക് ഒരു പാട് ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടി വന്നേക്കും 
 പക്ഷെ അതൊരിക്കലും പരുക്കേറ്റു കിടക്കുന്നയാളിന്റെ ജീവനോളം വരില്ല  ..
 പോലീസിനെ വിളിക്കാന്‍ നോക്കുമ്പോള്‍ 100 തിരക്കിലാണെന്ന് ഇനി അഥവാ കിട്ടിയാല്‍ ഞാനെവിടെ എന്ന് പറഞ്ഞു കൊടുക്കാന്‍ ഈ സ്ഥലത്തിന്റെ പേരും അറിയില്ല കൊല്ലത്തിനു തൊട്ടു മുന്നേയാണ്‌  .ഒടുവില്‍ ഞാന്‍ രണ്ടും കല്പിച്ചു റോഡില്‍ കയറി നിന്നു
 ഭാഗ്യത്തിന് വന്നത് ഒരു പോലീസ് ബസ്‌ ആയിരുന്നു നിറയെ കണ്ണൂരില്‍മുഖ്യ മന്ത്രി യുടെ പ്രോഗ്രാം മിനു പോയി വരുന്ന പോലീസുകാരും ബാക്കിയെല്ലാം അവര്‍ ചെയ്തു ......ഒരു നല്ല ഹെല്‍മറ്റ് ഉണ്ടായിരുന്നേല്‍ അയാളുടെ പരുക്കിന്റെ ആഖാതം കുറ യുമായിരുന്നു ....വേഗത ഒരു അമ്പതു ആയിരുന്നേല്‍ .......ഹെല്‍മറ്റിന്റെ ചിന്‍ സ്ട്രാപ് ഇടുന്നതില്‍ ഞാനൊരു മടിയനായിരുന്നു ഇനി ഞാനത് നിര്‍ബന്ധമാക്കി ...

Saturday, October 26, 2013

ആനന്ദാശ്രമവും റാണിപുരവും

ബലി പെരുന്നാളിന്റെ അവധി ദിവസം .എല്ലാവര്‍ക്കും ലീവ് എന്നാല്‍ നമുക്കൊരു യാത്ര പോയേക്കാം  .....എങ്ങോട്ട് ...? പ്രത്യേകിച്ച് ഒരു ഡെസ്റ്റിനേഷന്‍ ഒന്നുമില്ല.. 
പക്ഷെ പറഞ്ഞു തീരും മുന്‍പേ എല്ലാവരും റെഡി ..അമ്മ കാറിന്റെ ഡിക്കിയില്‍ വെള്ളം നിറച്ച ബോട്ടിലുകള്‍ എടുത്തു വയ്കുന്നു .. മിനുട്ടുകള്‍ കൊണ്ട് എല്ലാവരും തയ്യാറായി അച്ഛന്‍ ,അമ്മ, ഭാര്യ, അനിയത്തി പിന്നെ രണ്ടു വയസ്സുകാരന്‍  കണ്ണനും സമയം രാവിലെ ഒന്‍പതു മണി.
 വണ്ടിയുടെ മീറ്റര്‍ 175 കിലോമീറ്റര്‍ ഓടാനുള്ള ഇന്ധനമുന്ടെന്നു കാണിച്ചു .
    175 കിലോമീറ്റെര്‍ അതൊരു 250 ആക്കാം...എങ്ങനെ ?എങ്ങോട്ട്? ചര്‍ച്ചകള്‍ പൊടിപൊടിക്കാന്‍ തുടങ്ങി..
 ഞങ്ങളുടെ കുടുംബ യാത്രകളുടെ തുടക്കം പലപ്പോഴും ഇങ്ങനെയായിരിക്കും . ഭക്ഷണം പലപ്പോഴും വയറിന്റെയും കീശയുടെയും അവസ്ഥ മോശമാക്കുന്നതുകൊണ്ട് എടുത്തുകൊണ്ടു പോകാറാണ് പതിവ്.. ഒരു ദിവസം മുന്‍പേ പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ ജയിലിലെ  ചപ്പാത്തി വാങ്ങും. കുറച്ചു ചോറുമുണ്ടെങ്കില്‍  സുഖം ...വീട്ടിലെ മുറിയില്‍ ഫാനിനു കീഴെ ഇരുന്നു ഭക്ഷണം കഴിക്കുന്നതിനും കൂടുതല്‍ സ്വാദ് ഏതെങ്കിലും പുഴക്കരയിലോ ഹൈവേ അരികിലോ എല്ലാവരും കൂടിയിരുന്നു കഴിക്കുന്നതിനാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്‌
    ഇന്നങ്ങനെ പ്ലാന്‍ ചെയ്തിട്ടോന്നുമില്ലല്ലോ ....എന്നാല്‍ കാഞ്ഞങ്ങാട്ട് ആനന്ദാശ്രമത്തിലേക്ക് പോകാം (അവിടെ ഉച്ചയ്ക്കെത്തിയാല്‍ ഭക്ഷണവും കഴിക്കാം )ലക്ഷ്യം ഒറ്റസ്വരത്തില്‍  ഉറപ്പിച്ചു.
                                                                                                                                                                                     ഒരു ആത്മീയകേന്ദ്രമാണ് ആനന്ദാശ്രമം. അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച ഈ സ്ഥാപനം സ്ഥാപിച്ചത് 1939-

 വൈഷ്ണവസന്യാസിയായിരുന്ന സ്വാമി രാംദാസ് ആണ്. ധ്യാനത്തിനും ആത്മീയ പഠനത്തിനും പറ്റിയ സ്ഥലമാണ്‌ 
   


 സൂചികാഗ്ര വൃക്ഷങ്ങള്‍ നട്ടു പിടിപ്പിച്ച നീണ്ട വഴിയുടെ ഒരറ്റത്താണ് ഗേറ്റ് .വലതു വശത്തായി ഒരു ഇന്‍ഫര്‍മേഷന്‍ കൌണ്ടെര്‍ ഉണ്ട് അവിടെ ആശ്രമത്തെ കുറിച്ചുള്ള ഒരു ചെറിയ വീഡിയോ പ്രദര്‍ശനം കാണാന്‍ പറ്റും. അഞ്ചോ പത്തോ പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് തിരഞ്ഞെടുക്കുന്ന ഒരു ഭാഷയില്‍ അത് കാണാവുന്നതാണ്.
    ഗാന്ധിജി നിരാഹാരം അവസാനിപ്പിച്ചതിന്റെ ഓര്‍മയ്ക്കായി നട്ടു വളര്‍ത്തിയ ആല്‍മരം പ്രാര്‍ത്ഥനാ മന്ദിരത്തിന്റെ മുന്നില്‍ തന്നെയാണ്

 അടുത്തത് പ്രാര്‍ത്ഥന മന്ദിരമാണ് . പൂജ്യ മാതാ  കൃഷ്ണാഭായിയുടെയും പപ്പാ സ്വാമി രാംദാസിന്റെയും പൂജ്യ സ്വാമിജി സച്ചിദാനന്ദയുടെയും  പൂര്‍ണകായ ചിത്രം സ്ഥാപിച്ചിട്ടുണ്ട് അവിടെ . വിശ്വാസത്തോടെ തൊട്ടു വന്ദിക്കുവാന്‍ മാര്‍ബിളില്‍ തീര്‍ത്ത സ്വാമി പാദങ്ങളും .  തേജസ്സും ഗാംഭീര്യവും മുറ്റി നില്‍കുന്ന ചിത്രങ്ങള്‍.. .



 ഞങ്ങളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ഗോശാലയാണ്. കൃഷിയോടും പശുക്കളോടും ഞങ്ങള്‍ക്കുള്ള താല്പര്യം കൊണ്ടായിരിക്കും അത്. .ഇരുപതിലേറെ പശുക്കളുള്ള ഒരു തോഴുത്താണ് അത് . എല്ലാം ആരോഗ്യ ദൃഡഗാത്രികള്‍ .. എല്ലാറ്റിനും പേരുകളുമുണ്ട് വസുമതി, സുകന്യ.... . വിശാലമായ ഗോശാലയില്‍ ഫാനിനു താഴെ നിറഞ്ഞ വയറുമായി അവ അയവെട്ടിക്കൊണ്ടിരിക്കുന്നു . പത്തു
സെന്റോളം വലുപ്പമുള്ള ഒരു വലിയ ഷെഡ്‌ഡിനു കീഴെയാണ് ചാണകക്കുഴി . ഏകദേശം മുപ്പതു സെന്റോളം വരുന്ന സ്ഥലം പശുക്കളെ ഇറക്കി ക്കെട്ടുന്നതിനായി കെട്ടിതിരിച്ചിരിക്കുന്നു . നല്ലൊരു ബയോഗ്യാസ്‌ പ്ലാന്റുമുണ്ട് . ഒരു വലിയ വയല്‍ നിറയെ പുല്‍ കൃഷിയും നടത്തുന്നുണ്ടിവിടെ . അങ്ങേയറ്റം വൃത്തിയും വെടിപ്പുമുള്ള പരിസരം വെറുമൊരു തൊഴുത്ത് എന്നതിലുപരി ഗോവര്‍ദ്ധന്‍  എന്ന പേര് വളരെ അര്‍ത്ഥവത്തായി തോന്നി..

    അടുത്തത് ഭജന മന്ദിരമാണ്‌ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ഭജന മന്ദിരങ്ങള്‍ ഉണ്ട് .
            പ്രാര്‍ത്ഥന മന്ദിരത്തിന്റെ മുന്നില്‍ ഭക്ഷണ ടോക്കെന്‍ ലഭിക്കും ചോറും രണ്ടു തരാം കറികളും അച്ചാറും മോരും ആവശ്യതിനെടുത്തു കഴിക്കാം ..അവിടത്തെ പ്രസാദമാണ് ഭക്ഷണം.

    ആശ്രമം വക ബുക്ക് സ്റ്റാള്‍ ഉണ്ട്. ആശ്രമത്തെ കുറിച്ചും ആത്മീയതയെ കുറിച്ചുമുള്ള നിരവധി ഗ്രന്ഥങ്ങള്‍ സി.ഡി. മുതലായവ  മിതമായ നിരക്കില്‍ ഇവിടെ നിന്നും വാങ്ങാന്‍ പറ്റും . ആശ്രമത്തിന്റെതായി ഒരു മാഗസിനും ലഭ്യമാണ്. വാര്‍ഷിക വരിസംഖ്യ 40 രൂപ. ഇതിന്റെ ഇന്റര്‍നാഷണല്‍ പതിപ്പുമുണ്ട് .
അച്ഛനും ഞാനും പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു . അച്ഛന്‍ ഒരു മലയാളം പുസ്തകവും ഞാന്‍ അതിന്റെ തന്നെ ഇംഗ്ലീഷ് പതിപ്പും . ഞാനത്ര വലിയ ഇംഗ്ലീഷുകാരനായതു കൊണ്ടല്ല . ഇതിനൊരു സാധ്യത ഉണ്ട് . ഇന്ന് എന്റെ മുന്നില്‍ കീഴടങ്ങാന്‍ കൂട്ടാക്കാത്ത ഇംഗ്ലീഷ്നെ മെരുക്കാനൊരു ശ്രമം സാധിക്കുന്നില്ലേല്‍ അച്ഛന്റെ മലയാളത്തെ ആശ്രയിക്കാലോ......
നിറഞ്ഞ വയറും മനസ്സുമായി ആശ്രമത്തില്‍ നിന്നിറങ്ങുമ്പോള്‍ സമയം രണ്ടര ഇനി എങ്ങോട്ട് ....? റാണിപുരം .......വടക്കെ മലബാറിന്റെ ഊട്ടി ...!  ചോദ്യവും ഉത്തരങ്ങളും ഒന്നിച്ചായിരുന്നു .രാജപുരം മാലക്കല്ല് കള്ളാര്‍  റാണിപുരം ..റോഡ്‌ അത്ര മോശമെന്ന് പറയാന്‍ പറ്റില്ല പക്ഷെ ചതിക്കുഴികള്‍ ഒളിച്ചു വെച്ച കൊടും വളവുകളുള്ള മലയോര പാത .
    സത്യത്തില്‍ റാണി പുരത്തെന്താ കാണാനുള്ളത് ...?    ഉള്ളത് പറയാലോ വണ്ടിയിലുള്ള എല്ലാവരും ആദ്യമായിട്ടാ റാണിപുരം പോകുന്നത്  . സാധാരണ ഞങ്ങള്‍ കണ്ടിട്ടുള്ള ഒരു  മലയോര കാഴ്ചകള്‍ തന്നെയാണ് എല്ലാവരുടെയും ഉത്തരം. പാറക്കെട്ടുകള്‍ ,വന്മരങ്ങള്‍ , വെള്ളച്ചാട്ടം ,വിജനത ,ഏകാന്തത . എനിക്കാണേല്‍ ഇതെല്ലാം വലിയ വീക്നെസ്സും ......
റാണിപുരം റോഡ്‌ തീര്‍ന്നു .എനിക്കാണേല്‍ സംഗതി വരുന്നില്ല .ഒരീച്ച പോലുമില്ല എന്ന് പറയാനും വയ്യ ..നിറയെ ചിത്രശലഭങ്ങള്‍ കൊങ്ങിണി പൂവുകള്‍ക്കുമ്മ കൊടുക്കുന്ന കാഴ്ച . പക്ഷെ ഒരൊറ്റ മനുഷ്യ ജീവിയെ പോലും കാണുന്നില്ല .....വരുന്ന വഴിയില്‍ കുറെ താഴെയായി ഒന്ന് രണ്ടു ബസ്സും കുറെയേറെ കാറുകളും നിര്‍ത്തിയിട്ടത് കണ്ടിരുന്നു ...ഒരു സ്റ്റാര്‍ ഹോട്ടലിന്ടെ മുന്‍വശം പോലെ വലിയ ഗേറ്റ് ഉള്ള കെട്ടിട സമുച്ചയവും കണ്ടിരുന്നു . ഇനി അതാവുമോ  എന്ട്രന്‍സ് .....?  കാട്ടിനുള്ളിലേക്ക്‌ കയറിപോയ അച്ഛന്‍ തിരിച്ചു വന്നു കാലുകളില്‍ കുറച്ചു അട്ടകളുമായി  ...!!  
 മഞ്ഞു മാറി തെളിഞ്ഞ കുന്നിന്‍ മുകളിലെ പച്ച പുല്മേട്ടിലൂടെ
നടന്നു പോകുന്ന രണ്ടു രൂപങ്ങള്‍  കൂടി കണ്ടപ്പോള്‍ കാര്യം പിടികിട്ടി കാര്യം ഞങ്ങള്‍ ഊഹിച്ചത് തന്നെ ടൂറിസം വകുപ്പിന്റെ പണിതീരാറായ കെട്ടിടമാണ് ഞങ്ങള്‍ കണ്ടത് ..അത് തന്നെയായിരുന്നു എന്ട്രന്സും . ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറെസ്റ്റ് വാച്ചര്‍ ഞങ്ങളെ തെല്ലൊന്നുനിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചു “രണ്ടരക്കിലോമീറ്റര്‍ കയറാനുണ്ട്‌” ...    "നിറയെ അട്ടയാണ്.. ആനയെ കണ്ടേക്കാം" ......... "ഒന്നര മണിക്കൂര്‍ കയറാന്‍ മാത്രം വേണം ടോട്ടല്‍ കയറി ഇറങ്ങാന്‍ മൂന്നു മണിക്കൂര്‍ ....!!!”      അച്ഛനും അനിയത്തിയും പിന്മാറി.. രണ്ടു വയസ്സുകാരന്‍ കണ്ണനെ നോക്കി അവര്‍ ഗസ്റ്റ്‌ ഹൌസില്‍ നില്കാമെന്നേറ്റു. ഞാനും വിക്ടോറിയയും അമ്മയും അവിടെ നിന്നും കുറച്ചു ഉപ്പും എടുത്തു യാത്ര തുടങ്ങി...
കുറെയേറെ കടുപ്പപ്പെട്ട കാടാണ് . വന്മരങ്ങള്‍ ,ഈറ്റക്കാടുകള്‍ , കൂറ്റന്‍ പാറകള്‍ . കനത്ത കോട മഞ്ഞും കാടിന്റെ സ്വാഭാവിക ഇരുട്ടും ..കുത്തനെയുള്ള കയറ്റവും മുന്നോട്ടുള്ള യാത്ര അത്ര അനായാസമായിരുന്നില്ല. പോരാത്തതിനു എന്റെ ചെരുപ്പ് മലകയറ്റത്തിനു ഒട്ടും അനുയോജ്യമായതും ആയിരുന്നില്ല .

എല്ലാവരും മലയിറങ്ങുകയാണ്.. ബംഗ്ലൂരില്‍ നിന്നും വന്ന കുറെ ചെറുപ്പക്കാരും ചെറുപ്പക്കാരികളും തിടുക്കത്തില്‍ കലപിലാ സംസാരിച്ചു കൊണ്ട് ഇറങ്ങിക്കൊണ്ടിരിക്കുന്നു ഞങ്ങള്‍ക്ക് ചെറിയൊരു വേവലാതിഉണ്ടായി . ഇനി ഞങ്ങള്‍ ഇന്നത്തെ അവസാനത്തെ ആള്‍ക്കാരാണോ ..?
കുത്തനെയുള്ള കുന്നില്‍ അറുപതു കിലോ പോലും തൂക്കമില്ലാത്ത സ്വന്തം ശരീരം ഭാരമായി തോന്നിയപ്പോള്‍ ആയിരിക്കും അമ്മ കിതപ്പടക്കി ഒരു ചോദ്യം “ഈ കുന്നു കയറാന്‍ ആനയ്ക്കാവുമോ”....?. അഞ്ചു ടണ്‍ ഭാരമുള്ള ശരീരം ഈ കുന്നിലൂടെ വലിച്ചു കയറ്റല്‍ കുറച്ചു പാട് തന്നെയല്ലേ ?...ചുമ്മാ റിസ്കെടുക്കാന്‍ ആനക്കെന്താ വട്ടുണ്ടോ ?”  അമ്മയ്ക്ക് കൊടുക്കാനുള്ള മറുപടിക്കായി ഞാനിങ്ങനെ ആലോചിച്ചു കൊണ്ടിരിക്കുമ്പോള്‍ ദാ ഉത്തരം നേരെ മുന്നില്‍ കുറച്ചു അനപ്പിണ്ടങ്ങള്‍... മാത്രമല്ല ചവുട്ടി ഞെരിക്കപ്പെട്ട ചെറു കല്ലുകളും കാട്ടുചെടികളും... നാലോ അഞ്ചോ ആനകള്‍ എങ്കിലും ഒന്നിച്ചു കടന്നു പോയി ഉണ്ടായ ഒരു വഴി ...
തൊണ്ട വരണ്ട കാര്യം വെളിപ്പെടുത്താന്‍ വെള്ളമെടുക്കാന്‍ മറന്നു പോയി എന്ന് പറഞ്ഞത് ഞാനായിരുന്നോ ...? തൊട്ടടുത്തായ് എവിടെയോ ആന  ഉണ്ട് ....കേവലം പത്തു മീറ്റര്‍ പോലും മഞ്ഞു കാരണം മുന്‍പില്‍ കാണാന്‍ പറ്റില്ല . അതായതു ഞങ്ങള്‍ ആനയെ കണ്ടാല്‍ അത് ഏറ്റവും കൂടിയത് പത്ത് മീറ്റര്‍ അടുത്ത് വച്ചായിരിക്കും .പിന്നീട് ഓടാനുള്ള ധൈര്യമോ ആരോഗ്യമോ ഞങ്ങള്‍ക്കില്ല ..... ബാക്കിയെല്ലാം ആന നോക്കിക്കൊള്ളണം ....അല്ല  പിന്നെ ....

വന്മരങ്ങള്‍ ഇട തൂര്‍ന്ന കാടുകള്‍ കഴിഞ്ഞു ഞങ്ങളാ പുല്‍മേട്ടിലെ ത്തി. മനോഹരമായ ഒരു കാഴ്ച തന്നെയാണത് .പക്ഷെ പെട്ടെന്ന് കടന്നു വരുന്ന മൂടല്‍ മഞ്ഞില്‍ കാഴ്ചകള്‍ അവ്യക്തമായി പോകുന്നു .
മുന്നോട്ടുള്ള വഴി വളഞ്ഞും പുളഞ്ഞും പോകുന്നു ...അമ്മയ്ക്ക് ചെറുതായി മടുത്തു തുടങ്ങി “നമുക്ക് മടങ്ങിയാലോ” എന്ന് ചോദിച്ചത് അതിനാലായിരിക്കും ...

വീണ്ടും ആനയുടെ പാദ മുദ്രകള്‍ ഇത് ചെറുതൊന്നുമല്ല ഞങ്ങളെ അമ്പരപ്പിച്ചത്...കീഴ്ക്കാം തൂക്കായ കുന്നിഞ്ചരുവ്. ഒന്ന് അടിതെറ്റിയാല്‍ പോകുന്നത് അത്യഗാധതയിലെക്ക്. അതിലൂടെയാണ് ആന നടന്നു പോയത് മുന്നില്‍ കാണുന്ന കറുത്തിരുണ്ട് കിടക്കുന്നത് ആനയാണോ പാറയാണോ ..?
മഞ്ഞു മാറിയ ഒരു ചെറിയ ഇടവേള കുന്നിനു മുകളില്‍ ഒരു വലിയ പാറയുണ്ട് . വഴി അവസാനിക്കുന്നത്‌ അവിടെയാണ്.

കുത്തനെയുള്ള കുന്നിന്റെ നെറുകയിലെ വലിയ പാറ... ആനകള്‍ ഇവിടെ തമ്പടിച്ചതിന്റെ ലക്ഷണമായി ആനപിണ്ടങ്ങളും ശരീരം പാറയിലുരച്ച പാടുകളും. നിറയെ പ്ലാസ്റ്റിക് വെയ്സ്റ്റുകള്‍, കുപ്പികള്‍ , കവറുകള്‍ മുതലായവകളാല്‍ കുറച്ചൊക്കെ വൃത്തികെടാക്കിയിട്ടുന്ടെങ്കിലും ചുറ്റുമുള്ളത് അതി മനോഹര കാഴ്ചകളായിരുന്നു. പറന്നു വന്നു നമ്മളെ മൂടുന്ന മഞ്ഞ് ...ഇടക്ക് മഞ്ഞിന്‍ വിടവിലൂടെ പുറത്തു കാണുന്നപുല്‍മേട്‌.. പുല്‍മേട്ടിലെ പേരറിയാ പൂക്കള്‍...അതിലൊരു പുഷ്പം ഹിമാലയ സാനുക്കളില്‍
മാത്രമുന്ടെന്നു പറയുന്ന ബ്രഹ്മ കമലമാണോ? നേരിയ മണവും ഉണ്ടതിന്. ഒരു ചട്ടിയിലോതുക്കുവാന്‍ ഇനിയും ആര്‍ക്കും സാധിച്ചിട്ടില്ലെന്ന അഹങ്കാരത്തോടെ അത് പര്‍വതസാനുവില്‍ ഇളംകാറ്റിലും നറുമഞ്ഞിലും തലയാട്ടി നില്‍ക്കുന്നു.




ഇനിയിറങ്ങാം..രാത്രിയായാല്‍ പിന്നെ വഴി ബുദ്ധിമുട്ടാകും. എല്ലാവര്ക്കും ചെറിയ ധൃതി. കയറ്റം പോലെ മലയിറക്കവും ചെറിയ പാടാണ്. കുത്തി നടക്കാന്‍ ഓരോ ഉണങ്ങിയ കമ്പ് പൊട്ടിച്ചെടുത്താ യിരുന്നു മലയിറക്കം . ദാഹിച്ചു തൊണ്ട വരണ്ടിരുന്നു എല്ലാവര്‍ക്കും . ഈറ്റക്കാടുകള്‍ കാവല്‍ നില്‍ക്കുന്ന ഒരു കുഞ്ഞു നീരുരവയില്‍ നിന്ന് ഞങ്ങള്‍ ദാഹം മാറ്റി.മനസ്സും ശരീരവും കൂടി തണുപ്പിക്കുന്ന അനുഭവമായി യാത്ര മാറിയിരുന്നു.
താഴെ കാത്തിരുന്ന അച്ഛനും അനിയത്തിയും കണ്ണന്റെ പുറകെയോടി ഞങ്ങളെപോലെ തന്നെ തളര്‍ന്നിരുന്നു. ഗസ്റ്റ്‌ ഹൌസിന്റെ വിശാലമായ മുറ്റം അവനും ആഘോഷിക്കാന്‍ വക നല്‍കിയിരുന്നു.
തിരിച്ചു വീട്ടിലേക്ക്‌ പോകുമ്പോള്‍ എല്ലാവരും വീണ്ടുമൊരിക്കല്‍ ഇവിടെ വരാനുള്ള പ്ലാനിംഗ് നടത്തികൊണ്ടിരിക്കുകയായിരുന്നു.രാവിലെ വരണം...ഭക്ഷണം കൊണ്ട് വരാം...റോഡവസാനിക്കുന്നിടത്ത് നിന്ന് കഴിക്കാം....... അങ്ങനെയങ്ങനെ..........